തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകന് ഇ ഡി സമൻസ് ലഭിച്ച കാര്യം താൻ സ്ഥിരീകരിച്ചിട്ടില്ല എന്ന് പറഞ്ഞ് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി രംഗത്തെത്തി. മാധ്യമങ്ങളെ കുറ്റപ്പെടുത്തിയാണ് അദ്ദേഹം സംസാരിച്ചത്. (MA Baby on ED Summons to CM's son )
താൻ അക്കാര്യം സ്ഥിരീകരിച്ചിട്ടില്ല എന്നും, വാർത്ത അച്ചടിച്ച മാധ്യമത്തിന് മനോരോഗം ആണെന്നുമാണ് അദ്ദേഹം പറഞ്ഞത്. പല മാധ്യമങ്ങളും ഇഡിയുടെ ഏജൻ്റുമാരാകുന്നുവെന്നും അദ്ദേഹം രൂക്ഷ ഭാഷയിൽ കുറ്റപ്പെടുത്തി. യുഡിഎഫിൻ്റെ പ്രചരണം ചില പത്രങ്ങൾ ഏറ്റെടുത്തുവെന്നും, ഇതെല്ലം അസംബന്ധം ആണെന്ന കാര്യത്തിൽ തനിക്കും മുഖ്യമന്ത്രിക്കും സംശയമില്ല എന്നും പറഞ്ഞ അദ്ദേഹം, ചെന്നൈയിലെ പ്രതികരണം തലനാരിഴകീറി വിമർശിച്ചതിന് സ്വാഗതം ചെയ്യുന്നുവന്നും കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പ്രതികരിച്ചതോടെ എല്ലാറ്റിലും വ്യക്തത വന്നു എന്നാണ് പാർട്ടിയുടെ ബോധ്യമെന്നും, അനന്തു അജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയത്തിൽ ആർഎസ്എസ് നേതൃത്വം പരിശോധിച്ച് കർശന നടപടി എടുക്കണമെന്നും എം എ ബേബി ആവശ്യപ്പെട്ടു.