തിരുവനന്തപുരം: സംസ്ഥാനത്ത് നടന്നുവരുന്ന തീവ്ര വോട്ടർപട്ടിക പരിഷ്‌ക്കരണ (SIR) നടപടികൾക്കെതിരെ കടുത്ത പ്രതിഷേധവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി (MA Baby Letter to Election Commission). നിലവിലെ എസ്ഐആർ നടപടികൾ അപ്രായോഗികമാണെന്നും വോട്ടർമാരെ പട്ടികയിൽ നിന്ന് ഏകപക്ഷീയമായി ഒഴിവാക്കുകയാണെന്നും ആരോപിച്ച് അദ്ദേഹം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. എസ്ഐആർ ജനങ്ങൾക്കെതിരെയുള്ള യുദ്ധമാണെന്നും അദ്ദേഹം കത്തിൽ വിശേഷിപ്പിച്ചു.
ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമായാണ് വോട്ടർപട്ടിക പുതുക്കൽ നടക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ നിർദ്ദേശിക്കുന്നത് ബൂത്ത് ലെവൽ ഓഫീസർമാർക്ക് (BLO) വലിയ മാനസിക സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്. രാഷ്ട്രീയ പാർട്ടികളെ വിശ്വാസത്തിലെടുക്കാതെയാണ് കമ്മീഷൻ മുന്നോട്ട് പോകുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വോട്ടർമാരെ വലിയ തോതിൽ ഒഴിവാക്കുന്നതായി പരാതി ഉയർന്നിട്ടുണ്ടെന്നും എം.എ. ബേബി ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 21-നാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കേണ്ടത്. കേരളത്തിൽ 2.54 കോടി വോട്ടർമാരിൽ ഏകദേശം 37 ലക്ഷം പേരോട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിൽ 13.5 ലക്ഷം പേർക്ക് മാത്രമാണ് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടുള്ളത്. രേഖകൾ പരിശോധിക്കാനും ഹിയറിംഗ് പൂർത്തിയാക്കാനുമുള്ള സമയപരിധി ഫെബ്രുവരി 14-ന് അവസാനിക്കാനിരിക്കെയാണ് സിപിഐഎം ജനറൽ സെക്രട്ടറിയുടെ ഇടപെടൽ. വോട്ടർപട്ടികയിലെ അപാകതകൾ പരിഹരിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Summary: CPI(M) leader M.A. Baby has written to the Election Commission demanding a halt to the “Special Intensive Revision” (SIR) of electoral rolls, calling it impractical and a “war against the people.” He raised concerns over the arbitrary exclusion of voters and the immense pressure placed on booth-level officers due to tight deadlines.



