

തൃശൂർ: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി. വടക്കൻ കേരളത്തിലെ ഏഴ് ജില്ലകളിലായി നടന്ന വോട്ടെടുപ്പിൽ മൊത്തം 75.85 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറ് മണിയോടെ സമാധാനപരമായി അവസാനിച്ചു.
വോട്ടെടുപ്പ് നടന്ന ജില്ലകൾ
രണ്ടാം ഘട്ടത്തിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ് നടന്നത്. ആദ്യ ഘട്ടത്തിൽ തെക്കൻ കേരളത്തിലെ ഏഴ് ജില്ലകൾ വിധി എഴുതിയിരുന്നു.
ജില്ല തിരിച്ചുള്ള പോളിംഗ് നില
ഇതോടെ, സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ പൂർത്തിയായി.
രണ്ട് ഘട്ടങ്ങളിലെയും വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഡിസംബർ 13-ന് നടക്കും.