
കൊച്ചി: ലയണൽ മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദനകളിൽ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹ്‌മാൻ(Messi's visit). മെസിയുടെ സന്ദർശനത്തിനുള്ള കരാർ സർക്കാർ പാലിച്ചില്ലെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻറെ വാദം തള്ളിയാണ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
സംസ്ഥാന സർക്കാർ ആരുമായും കരാറിൽ ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രി തുറന്നടിച്ചു. കരാർ ഒപ്പിട്ടത് സ്പോൺസർ ആണെന്നും കരാർ അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റുമായിട്ടാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ തീരുമാനമെടുക്കാത്ത കാര്യത്തിൽ എഎഫ്എയുടെ ചീഫ് കൊമേഴ്സ്യൽ ആൻഡ് മാർക്കറ്റിംഗ് ഓഫീസർ ലിയാൻഡ്രോ പീറ്റേഴ്സ് മറുപടി പറയരുതെന്നും മെസ്സിയെ കൊണ്ടുവരാൻ ഇനിയും ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഒക്ടോബര് മാസത്തിൽ അമേരിക്കയിലും ചൈനയിലും കളിയുണ്ടെന്നത് തെറ്റായ വാദമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.