കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതി ജോളി വിവാഹ മോചിതയായി. ഇവരുടെ ഭർത്താവ് നൽകിയ വിവാഹമോചന ഹർജി കോടതി തിങ്കളാഴ്ച്ച അനുവദിച്ചു. (Koodathai serial killing case)
ഷാജു സക്കറിയാസിൻ്റെ ഹർജി പരിഗണിച്ചത് കോഴിക്കോട് കുടുംബ കോടതിയാണ്. 202ലാണ് ഹർജി നൽകിയിരുന്നത്. ഇവർ വീണ്ടും ഏത് ആക്രമണത്തിനും മുതിരുമെന്ന് കാട്ടിയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.
കേസിൽ ഉൾപ്പെട്ട് റിമാൻഡിൽ വിചാരണ നീളുകയാണെന്നും ഇതിൽ പറയുന്നു. ഒരേ കുടുംബത്തിലെ ആറു പേരെയാണ് ജോളി സയനൈഡ് നൽകി കൊലപ്പെടുത്തിയത്.