കൊച്ചി : കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യയിൽ ഒന്നാം പ്രതി റമീസിനെതിരെ പൊലീസിന് കൂടുതൽ തെളിവുകൾ ലഭിച്ചു. മൊബൈൽ ഫോൺ പരിശോധന നടത്തിയതിലൂടെയാണ് ഇത്. അതേസമയം റമീസിൻ്റെ മാതാപിതാക്കൾ ഒളിവിൽ പോയതായാണ് വിവരം. (Kochi woman suicide case)
ഇയാളെ പോലീസ് തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും. 5 ദിവസത്തെ കസ്റ്റഡി കാലാവധിയിൽ തെളിവെടുപ്പ് പൂർത്തിയാക്കാനാണ് തീരുമാനം.
ആലുവയിലെ വീട്ടിൽ പെൺകുട്ടി എത്തിയപ്പോൾ ഉണ്ടായിരുന്നവരെ ചോദ്യം ചെയ്യും. അതേസമയം, കേസ് എൻ ഐ എ അന്വേഷിക്കണം എന്നാണ് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെടുന്നത്.