കൊച്ചി : കേരള ബാങ്കിൻ്റെ ജപ്തി ഭീഷണിയെത്തുടർന്ന് ജീവനൊടുക്കിയ മധു മോഹനൻ്റെ കുടുംബം പ്രതികരണവുമായി രംഗത്തെത്തി. 15 ദിവസത്തെ അവധി കൂടി ബാങ്കിനോട് ചോദിച്ചിരുന്നുവെന്നും, കുറച്ച് തുക അടച്ചിരുന്നുവെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. (Kochi suicide case)
ഇന്നലെയാണ് ജപ്തി ഭീഷണിയെ തുടർന്ന് അദ്ദേഹം ജീവനൊടുക്കിയത്. 37 ലക്ഷം രൂപയുടെ കട ബാധ്യതയാണ് മധുവിന് ഉണ്ടായിരുന്നത്. 30ാം തീയതിക്കകം എല്ലാം ക്ലോസ് ചെയ്യാമെന്ന് പറഞ്ഞതാണ് എന്നും കുടുംബം കൂട്ടിച്ചേർത്തു.