തിരുവനന്തപുരം : മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളികളായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ച സംഭവത്തിൽ പ്രതികരിച്ച് കുമ്മനം രാജശേഖരൻ. ബി ജെ പി നേതാക്കൾ വളരെ അർത്ഥവത്തായ രീതിയിൽ വിഷയത്തിൽ ഇടപെട്ടെന്നാണ് അദ്ദേഹം പറഞ്ഞത്. (Kerala Nuns get bail)
തൃശൂരിൽ കന്യാസ്ത്രീകൾ അറസ്റിലായപ്പോൾ ആരും തിരിഞ്ഞു നോക്കിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജീവ് ചന്ദ്രശേഖർ വിഷയത്തിൽ നിരന്തരം ഇടപെടൽ നടത്തിയെന്നും, തെറ്റും ശരിയും നിശ്ചയിക്കേണ്ടത് കോടതിയാണെന്നും അദ്ദേഹത്തെ അദ്ദേഹം കൂട്ടിച്ചേർത്തു.
മതസ്വാതന്ത്ര്യം ഉള്ളതുപോലെ മതസ്വാതന്ത്ര്യം ധ്വംസിക്കുമ്പോൾ പരാതി നൽകുവാനുള്ള സ്വാതന്ത്ര്യവും ഉണ്ടെന്നാണ് കുമ്മനം പറഞ്ഞത്.