തൃശൂർ : മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് മലയാളി ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ച സംഭവത്തിൽ പ്രതികരിച്ച് തൃശൂര്‍ അതിരൂപതാ മെത്രോപ്പോലീത്ത സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തും ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയും രംഗത്തെത്തി. (Kerala nuns get bail )
അവർക്കെതിരെയുള്ളത് കള്ളക്കേസ് ആണെന്നും അത് റദ്ദാക്കണമെന്നുമാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞത്. കന്യാസ്ത്രീകളെ പരസ്യ വിചാരണ നടത്തി ആക്രമിച്ച തീവ്രമതവാദികൾക്കെതിരെ കേസെടുക്കണം എന്നാണ് കാതോലിക്കാ ബാവായുടെ ആവശ്യം.