

കൊച്ചി : കേരളത്തിലെ സ്വർണ്ണവില ലക്ഷമെന്ന നാഴികക്കല്ല് താണ്ടിയും ചലിക്കുകയാണ്. പവന് 240 രൂപ കൂടി 1,02,120 രൂപ എന്ന നിലയിലും, ഗ്രാമിന് 30 രൂപ കൂടി 12,765 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്. (Kerala Gold price won't go back, Know about today's rate)
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിൽ ഒന്നായ ഇന്ത്യയിൽ, സ്വർണവില നിശ്ചയിക്കുന്നതിൽ ആഗോള വിപണിക്ക് നിർണ്ണായക പങ്കുണ്ട്. രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ വില വർധിക്കുമ്പോൾ ഇന്ത്യയിലും അതിന്റെ പ്രതിഫലനമുണ്ടാകും. സ്വർണം ഒരു സുരക്ഷിത നിക്ഷേപമായി കണക്കാക്കപ്പെടുന്നതിനാൽ, ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളോ യുദ്ധസാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ സ്വർണവില ഉയരാറുണ്ട്.
ഇന്ത്യ സ്വർണം ഇറക്കുമതി ചെയ്യുന്നത് ഡോളർ നൽകിയാണ്. അതിനാൽ, അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നത് സ്വർണവില വർധിക്കാൻ കാരണമാകും. രാജ്യത്തേക്ക് കൊണ്ടുവരുന്ന സ്വർണത്തിന് സർക്കാർ ചുമത്തുന്ന നികുതിയാണ് ഇറക്കുമതി തീരുവ. സർക്കാർ ഇറക്കുമതി തീരുവ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നത് വിപണിയിലെ വിലയിൽ നേരിട്ട് മാറ്റങ്ങൾ വരുത്തും.
വർഷം തോറും ടൺ കണക്കിന് സ്വർണമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. വിവാഹ സീസണുകളിലും ഉത്സവ വേളകളിലും സ്വർണത്തിനുള്ള ആവശ്യം വർധിക്കുന്നതും വിലയെ സ്വാധീനിക്കുന്ന പ്രാദേശിക ഘടകമാണ്.