കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 880 രൂപ കൂടി 89,960 രൂപ എന്ന നിലയിലും, ഗ്രാമിന് 110 രൂപ കൂടി 11,245 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്. (Kerala gold price hiked, know the price)
രാജ്യത്ത് സ്വർണ്ണവില എങ്ങനെയാണ് നിശ്ചയിക്കപ്പെടുന്നത് എന്നതിനെ സ്വാധീനിക്കുന്നതിൽ നിരവധി ആഭ്യന്തര, രാജ്യാന്തര ഘടകങ്ങളുണ്ട്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് അടിസ്ഥാനപരമായി ഇന്ത്യയിൽ സ്വർണവില നിശ്ചയിക്കപ്പെടുന്നത്.
ആഗോള തലത്തിൽ സ്വർണത്തിന് ഡിമാൻഡ് വർധിക്കുകയോ, ഡോളറിന്റെ മൂല്യം കുറയുകയോ ചെയ്യുമ്പോൾ രാജ്യാന്തര വില ഉയരും. ഇത് നേരിട്ട് ഇന്ത്യയിലെ വിലയെ ബാധിക്കും.
ഇന്ത്യ പ്രധാനമായും സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. അതിനാൽ, ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് പ്രധാനമാണ്. രൂപ ദുർബലമാകുമ്പോൾ (ഒരു ഡോളറിന് കൂടുതൽ രൂപ നൽകേണ്ടിവരുമ്പോൾ) സ്വർണത്തിന്റെ ഇറക്കുമതിച്ചെലവ് വർധിക്കുകയും വില കൂടുകയും ചെയ്യും.
സ്വർണം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുമ്പോൾ കേന്ദ്ര സർക്കാർ ചുമത്തുന്ന തീരുവയും (Tax) വില നിർണ്ണയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. തീരുവ കൂടുന്നത് ആഭ്യന്തര വില വർദ്ധിപ്പിക്കും.
നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ ശക്തമായി പ്രതിഫലിക്കാറുണ്ട്.