തിരുവനന്തപുരം : രാഹുൽ ഗാന്ധിക്കെതിരെ ബി ജെ പി നേതാവ് ചാനൽ ചർച്ചയിൽ നടത്തിയ വധ ഭീഷണിയിൽ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി നൽകാതെ സ്പീക്കർ. വിഷയം ഉന്നയിച്ചത് സണ്ണി ജോസഫാണ്. എന്നാൽ, ഇത് പ്രാധാന്യമുള്ള വിഷയമല്ല എന്നും, വേണമെങ്കിൽ സബ്മിഷൻ ആയി അവതരിപ്പിക്കാമെന്നും സ്പീക്കർ അറിയിച്ചു. (Kerala Assembly Session today )
സംഭവത്തിൽ കനത്ത പ്രതിഷേധമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാൽ, വിഷയത്തിന് ഫ്ലോറിൽ ഉന്നയിക്കാൻ വേണ്ടിയുള്ള പ്രാധാന്യമില്ലെന്ന് സ്പീക്കർ ആവർത്തിച്ചു. ടി വി ചർച്ചയിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ എങ്ങനെ സഭയിൽ ഉന്നയിക്കും എന്നാണ് അദ്ദേഹത്തിൻ്റെ ചോദ്യം.
മറ്റു നടപടികളിലേക്ക് സഭ കടക്കുകയും ചെയ്തു. ഇതോടെ പ്രതിഷേധിച്ച പ്രതിപക്ഷം സ്‌പീക്കറുടെ ഡയസിന് താഴെയെത്തി. നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം മുഴക്കി. പ്രതിഷേധ ബാനറും ഉയർത്തി. തുടർന്ന് സഭ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.