കാരശ്ശേരി ബാങ്ക് വിവാദം: അംഗത്വ ആരോപണം തെറ്റെന്ന് ബാങ്ക് അധികൃതർ | Bank

സഹകരണ നിയമങ്ങളും ചട്ടങ്ങളും പാലിച്ചുവെന്നും ഇവർ പറഞ്ഞു
കാരശ്ശേരി ബാങ്ക് വിവാദം: അംഗത്വ ആരോപണം തെറ്റെന്ന് ബാങ്ക് അധികൃതർ | Bank
Updated on

കോഴിക്കോട്: യു.ഡി.എഫ്. ഭരിക്കുന്ന കോഴിക്കോട് കാരശ്ശേരി ബാങ്കിൽ ഭരണം പിടിക്കാൻ വഴിവിട്ട നീക്കം നടത്തിയെന്ന ആരോപണത്തിൽ വിശദീകരണവുമായി ബാങ്ക് അധികൃതർ രംഗത്തെത്തി. 800-ഓളം പേർക്ക് ഒറ്റ ദിവസം വഴിവിട്ട് അംഗത്വം നൽകി എന്ന ആരോപണം തെറ്റാണെന്നാണ് ബാങ്ക് അധികൃതർ വ്യക്തമാക്കുന്നത്. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലെ ഭരണസമിതി തീരുമാന പ്രകാരം അംഗങ്ങളായവരുടെ വിവരങ്ങൾ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്.(Karassery Bank controversy, officials say membership allegations are false)

സഹകരണ നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ടായിരുന്നു ഈ നടപടികൾ സ്വീകരിച്ചത്. ബാങ്കിലെ ഐ.ടി. വിഭാഗം ജീവനക്കാരാണ് ഈ വിവരങ്ങൾ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തിയത്. ചെയർമാൻ ജനറൽ മാനേജർക്ക് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

ജീവനക്കാരുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ യൂസർ ഐ.ഡി. ഉപയോഗിച്ച് അംഗങ്ങളെ ചേർത്തു എന്ന ആരോപണം തെറ്റാണെന്നും ബാങ്ക് അധികൃതർ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com