

തൃശ്ശൂർ: കുവൈറ്റിലേക്ക് ജോബ് വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ചാലക്കുടി സ്വദേശിയായ ബൈബിൻ തന്റെ നാല് സുഹൃത്തുക്കളിൽ നിന്നും പണം തട്ടിയത്. ഏഴു ലക്ഷത്തി തൊണ്ണൂറായിരം രൂപയാണ് പ്രതി തട്ടിയെടുത്തത്. സംഭവത്തിൽ പ്രതി ബിബിനെ തൃശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. (Job Visa Fraud)
ആളൂര്‍ താഴേക്കാട് പറമ്പി റോഡ് സ്വദേശി പത്താംമഠം വീട്ടില്‍ ഷബിന്‍, സുഹൃത്തുക്കളായ നിഖില്‍, അക്ഷയ്, പ്രസീദ് എന്നിവരാണ് തട്ടിപ്പിനിരയായത്. കുവൈറ്റിലേക്കുള്ള ജോബ് വിസ ശരിക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഷബിന്റേയും കൂട്ടുകാരുടേയും കൈയില്‍നിന്ന് പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പല തവണകളായി 7,90,000 രൂപ അയച്ച് വാങ്ങി. തുടര്‍ന്ന് ജോബ് വിസ ശരിയാക്കിക്കൊടുക്കുകയോ വാങ്ങിയ പണം തിരികെ നല്‍കുകയോ ചെയ്തില്ല. സംഭവത്തില്‍ ഷബിന്‍ പരാതി നല്‍കിയിത് പ്രകാരമാണ് കേസെടുത്തത്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് ബിബിനെ അറസ്റ്റ് ചെയ്തത്.
കൊരട്ടി, ചാലക്കുടി, കണ്ണമാലി പോലീസ് സ്റ്റേഷന്‍ പരിധികളിലായി നാല് തട്ടിപ്പ് കേസുകളിലെ പ്രതിയാണ് ബിബിന്‍. ആളൂര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ.ബി. ഷാജിമോന്‍, എസ്.ഐ.കെ.ടി. ബെന്നി, ജി.എസ്.സി.പി.ഒ.പി.സി. സുനന്ദ്, സി.പി.ഒ. തുളസി, എ.ബി. കൃഷ്ണദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.