'ജാനകി' ക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ? സുരേഷ് ഗോപി ചിത്രത്തിന്റെ പേര് മാറ്റുമോ? ബുധനാഴ്ച അറിയാം | Janaki V/S State of Kerala

'ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള' ഹൈകോടതി ഇന്ന് കാണും
JSK
Published on

സുരേഷ് ഗോപിയുടെ ചിത്രം 'ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള' ഹൈകോടതി ഇന്ന് കാണും. സെൻസർ ബോർഡ് വെട്ടിയ 'ജാനകി' പേരിന് ഏതെങ്കിലും രീതിയിൽ പ്രശ്നമുണ്ടോ എന്ന് പരിശോധിക്കാനായി സിനിമ കാണാമെന്ന് ഹൈകോടതി അറിയിച്ചിരുന്നു. ഇന്ന് രാവിലെ 10 മണിക്ക് ജഡ്ജിക്ക് മുന്നിൽ സിനിമ പ്രദർശിപ്പിക്കും. പാലാരിവട്ടത്തെ ലാൽ മീഡിയയിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്.

സിനിമ കണ്ട ശേഷം ഹർജിയിൽ കോടതി തീരുമാനമെടുക്കും. ബുധനാഴ്ചയാണ് ഹർജി വീണ്ടും പരിഗണിക്കുന്നത്. സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിനെതിരെ നിർമാതാക്കളായ ‘കോസ്മോ എന്റർടെയ്ൻമെന്റ്സ്’ നൽകിയ ഹർജിയിലാണ് കോടതി സിനിമ കാണാൻ തീരുമാനിച്ചത്.

മത, വംശീയ വികാരങ്ങളെ വ്രണപ്പെടുത്തുന്ന വാക്കുകളും ദൃശ്യങ്ങളും ഒഴിവാക്കണമെന്നാണ് സിനിമ സർട്ടിഫിക്കേഷൻ മാർഗനിർദേശങ്ങളിലുള്ളത്. എന്നാൽ ‘ജാനകി’ എന്ന പേര് ആരുടെ വികാരമാണ് വ്രണപ്പെടുത്തുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും രാജ്യത്തെ 80 ശതമാനം ആളുകൾക്കും മതവുമായി ബന്ധപ്പെട്ട പേരാണുള്ളതെന്നും ഹൈകോടതി ചൂണ്ടികാട്ടിയിരുന്നു. സിനിമ ചില മതവിഭാഗങ്ങളെ അപകീർത്തിപ്പെടുത്തുന്നതാണെന്ന ആരോപണം പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്ന് കോടതി പറഞ്ഞിരുന്നു.

ജാനകി V/S സ്റ്റേറ്റ് ഓഫ് കേരളയുടെ സംവിധായകൻ പ്രവീൺ നാരായണൻ ജൂൺ 27 നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവച്ച സംഭവത്തില്‍ സിനിമക്ക് പിന്തുണ പ്രഖ്യാപിച്ച് ഫെഫ്ക രംഗത്തുവന്നിരുന്നു. ഹൈന്ദവ ദൈവത്തിന്‍റെ പേരാണ് ജാനകി എന്നും അതിനാൽ സിനിമയുടെ പേരും കഥാപാത്രത്തിന്‍റെ പേരും മാറ്റണമെന്നാണ് സെൻസർ ബോർഡ് നിർദേശം. എന്നാൽ പേര് മാറ്റാൻ കഴിയില്ലെന്ന് നിർമാതാക്കൾ അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് സിനിമക്ക് പ്രദർശനാനുമതി നിഷേധിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com