ഇറാൻ അവയവക്കടത്ത് കേസ് : മുഖ്യപ്രതി മധു 2 ആഴ്ചത്തേക്ക് റിമാൻഡിൽ; 14 പേരെ ഇറാനിലേക്ക് കടത്തിയെന്ന് NIA | Organ trafficking

ഇയാൾ ടെഹ്‌റാൻ കേന്ദ്രീകരിച്ച് ടൂറിസം രംഗത്ത് പ്രവർത്തിച്ചിരുന്നയാളാണ്
ഇറാൻ അവയവക്കടത്ത് കേസ് : മുഖ്യപ്രതി മധു 2 ആഴ്ചത്തേക്ക് റിമാൻഡിൽ; 14 പേരെ ഇറാനിലേക്ക് കടത്തിയെന്ന് NIA | Organ trafficking
Published on

കൊച്ചി: ഇറാൻ അവയവക്കടത്ത് കേസിൽ അറസ്റ്റിലായ മുഖ്യപ്രതി മധുവിനെ കൊച്ചിയിലെ എൻ.ഐ.എ. കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഈ കേസിന് പിന്നിൽ വൻ റാക്കറ്റുണ്ടെന്ന് എൻ.ഐ.എ. റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.(Iran organ trafficking case, Main accused Madhu remanded for 2 weeks)

ഇന്ത്യയിൽ നിന്ന് അവയവക്കടത്ത് ലക്ഷ്യമിട്ട് പതിനാല് പേരെ ഇറാനിലേക്ക് കൊണ്ടുപോയതായി എൻ.ഐ.എ. സ്ഥിരീകരിച്ചു. ഈ റാക്കറ്റിന്റെ ഇരകളായ കൂടുതൽ പേരെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കണ്ടെത്തിയതായും എൻ.ഐ.എ. കോടതിയിൽ അറിയിച്ചു.

അറസ്റ്റിലായ മധു, ഇറാനിലെ ടെഹ്‌റാൻ കേന്ദ്രീകരിച്ച് ടൂറിസം രംഗത്ത് പ്രവർത്തിച്ചിരുന്നയാളാണ്. അവയവക്കടത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ കണ്ണികളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജൻസി.

Related Stories

No stories found.
Times Kerala
timeskerala.com