
ന്യൂഡൽഹി: രാജ്യത്തെ ശിശുമരണ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിൽ എത്തിയതായി റിപ്പോർട്ട്(Infant mortality rate). 1971 ന് ശേഷം 80% കുറവ് രേഖപ്പെടുത്തി 25 ലാണ് ശിശുമരണ നിരക്ക്
എത്തി നിൽക്കുന്നത്. ശിശുമരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനം കേരളത്തിനാണ്.
രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച 2023 ലെ സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്. ഒരു വർഷത്തിൽ താഴെയുള്ള 1,000 ജീവനുള്ള ജനനങ്ങളിൽ കുട്ടികളുടെ മരണസംഖ്യയായി നിർവചിക്കപ്പെട്ടിരിക്കുന്ന ഒരു പ്രധാന പൊതുജനാരോഗ്യ സൂചകമാണ് ശിശുമരണ നിരക്ക്.