തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരേ പരാതി നല്‍കിയ യുവതിയുടെ മൊഴിയെടുക്കുന്നു. വ്യാഴാഴ്ച വൈകീട്ട് ആരംഭിച്ച മൊഴിയെടുക്കല്‍ ഒന്നരമണിക്കൂറോളം പിന്നിട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി അദ്ദേഹത്തെ നേരിട്ടുകണ്ടാണ് പെണ്‍കുട്ടി രാഹുലിനെതിരേ വ്യാഴാഴ്ച പരാതി നല്‍കിയത്. തുടര്‍ന്ന് പരാതി പോലീസിന് കൈമാറി. ഇതോടെ അതിവേഗത്തില്‍ പോലീസ് തുടര്‍നടപടികളിലേക്ക് കടക്കുകയായിരുന്നു.
അതിനിടയിൽ രാഹുലിനെതിരെ പെൺകുട്ടിയുടെ കൂടുതൽ ശബ്ദരേഖ പുറത്ത് വിട്ട് മാധ്യമങ്ങൾ. ഗർഭഛിദ്രത്തിന് ഇരയായ യുവതി തനിക്കുണ്ടായ ശാരീരികവും മാനസികവുമായ ദുരനുഭവങ്ങൾ പങ്കുവെയ്ക്കുന്നതിൻ്റെ ഓഡിയോയാണ് പുറത്തുവന്നത്. ഗർഭഛിദ്രത്തിന് മരുന്ന് ഉപയോഗിച്ചതിന് ഡോക്ടർ വഴക്ക് പറഞ്ഞതായി ശബ്ദ സന്ദേശത്തിൽ യുവതി വെളിപ്പെടുത്തി.
യുവതിയുടെ ഓഡിയോയുടെ പൂർണ്ണരൂപം.....
ഞാൻ എവിടെയെങ്കിലും പോകാം, ഞാൻ ട്രാൻസ്ഫർ മേടിക്കുന്നുണ്ട്. ചോദിച്ചുനോക്കാം. ഇവിടെ നിൽക്കുന്നില്ല. വേറെ എങ്ങോട്ടെങ്കിലും പോയി അതിനെ വളർത്തി ഞാൻ ജീവിക്കത്തില്ലായിരുന്നോ.എനിക്ക് അറിയില്ല, എനിക്ക് അറിയത്തില്ല. ഞാൻ പോലും അറിയാതെ എൻ്റെ ജീവിതത്തിൽ നിന്ന് അത് പോയി…എനിക്ക് സങ്കടം താങ്ങാനേ പറ്റുന്നില്ല.
എൻ്റെ ചങ്ക് പൊട്ടിപ്പോകുവാണ്.എത്ര ദിവസമായി.ഇത്രേം ദിവസമായിട്ട് എനിക്ക് ഒന്ന് റിക്കവർ ആവാൻ പറ്റുന്നുണ്ടെന്ന് നിനക്ക് തോന്നുന്നുണ്ടോ?മെൻ്റലി, ഫിസിക്കലി ഞാൻ ഇത്രേം തകർന്ന് തരിപ്പണമായി.ഇമോഷണൽ സപ്പോർട്ട് തരേണ്ട ആൾക്കാർ പോലും ഇല്ല എനിക്ക് അപ്പുറത്ത്.
എൻ്റെ അവകാശമാണ് നിഷേധിച്ചത്.ഞാൻ ആരെയും ഉപദ്രവിക്കത്തില്ലായിരുന്നു. പുള്ളിക്കാരന് പുള്ളിക്കാരൻ്റെ പൊളിറ്റിക്കൽ ഫ്യൂച്ചർ.പൊളിറ്റിക്കൽ ഫ്യൂച്ചർ, ഞാൻ എന്ത് നശിപ്പിക്കുമെന്നാണ്. അല്ലെങ്കിൽ കുഞ്ഞിനെ കൊണ്ടത് നശിപ്പിക്കും… ഞാൻ, ഞാൻ അങ്ങനെ ചെയ്യോ?പൊയ്ക്കോളാം എന്നല്ലേ ഞാൻ പറഞ്ഞേ…ശരിയാക്കാം ( മറ്റൊരു ശബ്ദം )കുറച്ച് ദിവസം കൂടെ വെയ്റ്റ് ചെയ്തിരുന്നെങ്കിൽ എനിക്ക് ആ കുഞ്ഞിനെ നഷ്ടപ്പെട്ട് പോകത്തില്ലായിരുന്നു.
'ഇത് നടന്നിട്ട് എത്ര നാളായെടി. അന്ന് നിലമ്പൂർ ഇലക്ഷൻ്റെ സമയത്ത്, എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്, ബാംഗ്ലൂരിൽ നിന്ന് നിലമ്പൂരിലേക്ക് വരുന്ന ദിവസം, പുള്ളി നിലമ്പൂരിൽ എത്തിയതിൻ്റെ അന്ന് രാവിലെയാണ് ഞാൻ ആദ്യത്തെ മരുന്ന് കഴിക്കുന്നേ. അതും വീഡിയോ കോൾ ഒക്കെ ചെയ്തിട്ട് കഴിച്ചു. കഴിച്ചു കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞിട്ടാണ്, ഓർമ്മയുണ്ടോ, എന്തൊക്കെയോ…എനിക്ക് പറയാൻ പോലും പറ്റുന്നില്ല. Bleeding, Bleeding, Bleeding…എത്ര ദിവസമെടുത്തിട്ടാണ് അത് നിക്കണേ. ഡോക്ടർ എന്നെ വഴക്ക് പറഞ്ഞു. ഇത് നിങ്ങള് മര്യാദയ്ക്ക്, ഇതാരാ നിങ്ങൾക്ക് കൊണ്ടുതന്നത്?
നിങ്ങളെ കൊല്ലാനാണോ കൊണ്ടുതന്നത്?പ്രിസ്ക്രിപ്ഷൻ പോലും ഇല്ലാതെ,
നിങ്ങൾ ഒരു സ്കാൻ റിപ്പോർട്ട് പോലും എടുക്കാതെ,
നിങ്ങൾ അത്രയും പീക്ക് ആയി നിൽക്കുന്ന സമയത്ത് ഇത് ആരാണ് കൊണ്ടുതന്നത്..സത്യം പറഞാൽ ഞാൻ മരിച്ചുപോയാൽ മതിയായിരുന്നു അതിൽ. ജീവിക്കണ്ടായിരുന്നു.
കുറച്ച് ദിവസം കൂടി ഞാൻ ഒന്ന് വെയ്റ്റ് ചെയ്തിരുന്നെങ്കിൽ….