നഴ്‌സിങ് ഓഫീസർക്കും പോലീസിനും ഗുരുതര വീഴ്ച: കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹത്തിലെ ആഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ ആശുപത്രി അധികൃതർ | Hospital

മോഷണം നടന്ന ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് കൈമാറിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
നഴ്‌സിങ് ഓഫീസർക്കും പോലീസിനും ഗുരുതര വീഴ്ച: കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹത്തിലെ ആഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ ആശുപത്രി അധികൃതർ | Hospital
Published on

കൊല്ലം: കഴിഞ്ഞ മാസം 22-ന് കൊല്ലപ്പെട്ട ഡിഎംകെ വനിതാ വിഭാഗം ജില്ലാ സെക്രട്ടറി ശാലിനിയുടെ മൃതദേഹത്തിലെ ആഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ പുനലൂർ താലൂക്ക് ആശുപത്രി അധികൃതർ നഴ്‌സിങ് ഓഫീസർക്കും പോലീസിനും ഗുരുതര വീഴ്ച സംഭവിച്ചതായി അറിയിച്ചു. ആഭരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ നഴ്‌സിങ് ഓഫീസർക്കും അത് ഏറ്റെടുക്കുന്നതിൽ പോലീസിനും വീഴ്ചയുണ്ടായി എന്നാണ് ആശുപത്രി അധികൃതരുടെ കണ്ടെത്തൽ.(Hospital authorities on theft of jewelry from murdered woman's body)

മൃതദേഹത്തിലെ 20 ഗ്രാം തൂക്കമുള്ള ആഭരണങ്ങൾ (ഒരു ജോഡി പാദസരം, കമ്മൽ, രണ്ട് മോതിരം, ഒരു വള) ആശുപത്രി ഓഫീസിലെ ലോക്കറിന് പകരം നഴ്‌സിങ് ഓഫീസർ അത്യാഹിത വിഭാഗത്തിലെ കുത്തിവയ്പ്പ് മുറിയിലെ അലമാരയിലാണ് സൂക്ഷിച്ചത്.

മോഷണം നടന്ന ദിവസങ്ങളിൽ ആഭരണങ്ങൾ കൊണ്ടുപോകാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടും അവർ തയ്യാറായില്ല. ആഭരണങ്ങൾ സൂക്ഷിച്ച ദിവസം തന്നെ പോലീസിനോട് കൊണ്ടുപോകാൻ ആവശ്യപ്പെട്ടിരുന്നു. ഈ മാസം 8-ന് പോലീസ് പരിശോധനയ്ക്ക് എത്തിയപ്പോഴും ആഭരണങ്ങൾ ഏറ്റുവാങ്ങാൻ തയ്യാറായില്ല.

ഈ മാസം 8-നും 11-നും ഇടയിലാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. നഴ്‌സിങ് വിഭാഗം ജീവനക്കാർ നൽകിയ പരാതിയിൽ ഇക്കാര്യം പറയുന്നു. 11-ന് ശാലിനിയുടെ അമ്മ ലീലമ്മ ആഭരണങ്ങൾ കൈപ്പറ്റാനായി ആശുപത്രിയിൽ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം പുറത്തറിയുന്നത്. രണ്ടാഴ്ച മുൻപ് വന്നപ്പോഴും താക്കോൽ മറ്റൊരാളുടെ കയ്യിൽ ആണെന്ന് പറഞ്ഞ് നഴ്‌സുമാർ ആഭരണം നൽകിയില്ലെന്നും റിപ്പോർട്ടുണ്ട്.

സംഭവത്തിൽ മോഷണം നടന്ന ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് കൈമാറിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നഴ്‌സിങ് ഓഫീസർക്ക് ആശുപത്രി സൂപ്രണ്ട് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ആശുപത്രി നഴ്‌സിങ് വിഭാഗത്തിൻ്റെ പരാതിയിൽ പുനലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശാലിനിയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ഐസക് മാത്യു സാമൂഹ്യമാധ്യമത്തിൽ കൊലപാതക വിവരം പോസ്റ്റ് ചെയ്യുകയും തുടർന്ന് പോലീസിൽ കീഴടങ്ങുകയും ചെയ്തിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com