പാലക്കാട്: പി.കെ. ശശിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് പാലക്കാട്ടെ സിപിഎം നേതാക്കൾ. ഇത്രയേറെ ലാളനയും അവസരങ്ങളും ലഭിച്ച മറ്റൊരു നേതാവ് ജില്ലയിൽ ഉണ്ടാകില്ലെന്ന് എൻ.എൻ. കൃഷ്ണദാസ് പറഞ്ഞു. പാർട്ടി സെക്രട്ടറിമാർ മാറുമ്പോൾ സമ്പ്രദായം മാറില്ലെന്നും ശശിയുടേത് വ്യക്തികേന്ദ്രീകൃതമായ താല്പര്യങ്ങൾ മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.(He turned against the party later because he got too much pampering, CPM leaders against PK Sasi)
തനിക്കൊപ്പം നിൽക്കാത്തവർക്കെതിരെ അപവാദം പ്രചരിപ്പിച്ച് അവരെ ഇല്ലാതാക്കുന്ന ശൈലിയാണ് ശശിയുടേതെന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആരോപിച്ചു. ശശി വിഭാഗീയതയുടെ വക്താവാണെന്നും മറ്റൊരു നേതാവ് പറഞ്ഞു.
പി.കെ. ശശിയുടെ നേതൃത്വത്തിലുള്ള പുതിയ വിമത കൂട്ടായ്മയുമായി സഹകരിക്കില്ലെന്ന് ഒറ്റപ്പാലത്തെ സിപിഎം വിമതരായ സ്വതന്ത്ര മുന്നണി വ്യക്തമാക്കി. യഥാർത്ഥ കമ്മ്യൂണിസ്റ്റുകളാണ് അവരെന്ന് പറയുന്നത് കേട്ടപ്പോൾ ചിരിയാണ് വരുന്നത്. 2006-ൽ പാർട്ടിയെ ശശിയും സംഘവും എങ്ങനെ കൈകാര്യം ചെയ്തു എന്ന് ഞങ്ങൾക്ക് നന്നായറിയാം. ആരുടെയും അടിമകളാകാനില്ലെന്ന് അവർ വ്യക്തമാക്കി.

