
കൊച്ചി : പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണത്തിൽ നിർണ്ണായക ഉത്തരവുമായി കേരള ഹൈക്കോടതി. കുടുംബത്തിന് മനുഷ്യാവകാശ കമ്മീഷൻ നിശ്ചയിച്ച നഷ്ടപരിഹാരമായ 7 ലക്ഷം രൂപ സർക്കാർ കെട്ടിവയ്ക്കണമെന്ന് കോടതി നിർദേശിച്ചു. (HC on Sidharthan's death case)
തുക പത്ത് ദിവസത്തിനുള്ളിൽ കെട്ടിവയ്‌ക്കേണ്ടതാണ്. ഈ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി കോടതിയുടെ പരിഗണനയിലാണ്.
എന്ത് കൊണ്ടാണ് സർക്കാർ ഹർജി സമർപ്പിക്കാൻ വൈകിയതെന്നാണ് കോടതി ചോദിച്ചത്. വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു.