
കൊച്ചി : ശബരിമലയിലെ സ്വർണ്ണപ്പാളിയുടെ അറ്റകുറ്റപ്പണി എത്രയും വേഗം പൂർത്തിയാക്കി സന്നിധാനത്ത് തിരികെ എത്തിക്കണമെന്ന് നിർദേശിച്ച് ഹൈക്കോടതി. കൂടാതെ, ശ്രീകോവിലിനോട് ചേർന്ന ദ്വാരപലാക ശിൽപത്തിൽ സ്വർണം പൊതിഞ്ഞത് സംബന്ധിച്ച രേഖകളും കോടതി പരിശോധിച്ചു. (HC on Sabarimala Gold case )
എത്ര സ്വർണം പൊതിഞ്ഞിട്ടുണ്ടെന്ന് രേഖകളിൽ നിന്ന് വ്യക്തമല്ലെന്നാണ് ഡിവിഷൻ ബെഞ്ച് പറഞ്ഞത്. വ്യത്യസ്തത വിവരങ്ങളാണ് ഹസർ രേഖയിലും സ്വർണം പൂശിയതുമായി ബന്ധപ്പെട്ട രേഖകളിലും ഉള്ളത്.
സ്വർണം പൂശുകയാണോ അതോ പൊതിയുകയാണോ ചെയ്തത് എന്ന കാര്യത്തിൽ വ്യക്തത വേണമെന്ന് കോടതി ആവശ്യപ്പെട്ടു. ബുധനാഴ്ച വീണ്ടും ഹർജി പരിഗണിക്കും.