
കൊച്ചി : ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണ്ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പിടിച്ചെടുക്കണമെന്ന് ഉത്തരവിട്ട് കേരള ഹൈക്കോടതി.(HC on Sabarimala Gold case)
ദേവസ്വം ബെഞ്ച് നിർദേശം നൽകിയത് ചീഫ് വിജിലൻസ് സെക്യൂരിറ്റി ഓഫീസർക്കാണ്. സ്പെഷ്യൽ കമ്മീഷണറെയോ ഹൈക്കോടതിയെയോ അറിയിക്കാതെ സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണിക്കായി അഴിച്ചു മാറ്റിയ സംഭവത്തിലാണ് നടപടി.
ഇവിടെ എത്ര സ്വർണ്ണം ഉണ്ടായിരുന്നുവെന്ന് പരിശോധിച്ചുറപ്പിക്കേണ്ടതുണ്ടെന്നാണ് കോടതി പറഞ്ഞത്. ചെന്നൈയിലേക്ക് കൊണ്ടുപോയ സ്വർണ്ണപ്പാളികൾ ഉരുക്കിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.