തിരുവനന്തപുരം : കേരളത്തിലെ ബാറുകളിൽ നടത്തിയ പരിശോധനയിൽ 127.46 കോടിയുടെ തട്ടിപ്പ് കണ്ടെത്തി. ഇത് സംസ്ഥാന ജി എസ് ടി വകുപ്പ് ഇന്‍റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്‍റ് വിഭാഗം സംയുക്തമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയാണ്. (GST fraud in Kerala bars)
ഇത് നടത്തിയത് ഓപ്പറേഷൻ പ്രാൻസിംഗ് പോണി എന്ന പേരിലാണ്. സെപ്റ്റംബർ 25ന് വൈകുന്നേരം നാലരയ്ക്ക് ആരംഭിച്ച പരിശോധന 26ന് പുലർച്ചെ വരെ നീണ്ടിരുന്നു. 12 കോടിയുടെ നികുതി വെട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്.