

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പടുത്തിയിട്ടില്ല. പവന് 91,720 രൂപ എന്ന നിലയിലും, ഗ്രാമിന് 11,465 രൂപ എന്ന നിലയിലുമാണ് ഇന്നും വിപണിയിൽ വ്യാപാരം നടക്കുന്നത്. (Gold prices unchanged in the weekend, Will the market shake in the coming days?)
രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത് പ്രധാനമായും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളെ ആശ്രയിച്ചാണ്. ഇന്ത്യയിലെ സ്വർണവിലയെ അടിസ്ഥാനപരമായി സ്വാധീനിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നതിനാൽ, ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും ഇന്ത്യൻ സ്വർണവിലയിൽ നേരിട്ട് പ്രതിഫലിക്കുന്നു.
ഡോളർ - രൂപ വിനിമയ നിരക്കിലെ വ്യതിയാനങ്ങൾ സ്വർണവിലയെ കാര്യമായി സ്വാധീനിക്കുന്ന മറ്റൊരു ഘടകമാണ്. രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതി ചെലവ് വർദ്ധിപ്പിക്കുകയും അത് ആഭ്യന്തര വില ഉയർത്തുകയും ചെയ്യും. കേന്ദ്ര സർക്കാർ സ്വർണത്തിന്മേൽ ചുമത്തുന്ന ഇറക്കുമതി തീരുവയും (കസ്റ്റംസ് ഡ്യൂട്ടി) രാജ്യത്തെ സ്വർണവില നിർണയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. തീരുവയിലെ മാറ്റങ്ങൾ വിലയിൽ കാര്യമായ സ്വാധീനം ചെലുത്തും.
ചുരുക്കത്തിൽ, അന്താരാഷ്ട്ര ട്രെൻഡുകൾ, കറൻസി മൂല്യം, സർക്കാർ നയങ്ങൾ എന്നിവയെല്ലാം ചേർന്നാണ് ഇന്ത്യയിലെ സ്വർണവില ദിനംപ്രതി തീരുമാനിക്കപ്പെടുന്നത്.