SFI : 'നിയമപരമായ നടപടി സ്വീകരിക്കുമ്പോൾ ശത്രുത ഉണ്ടാവുക സ്വാഭാവികം': മുൻ SFI നേതാവിൻ്റെ ആരോപണത്തെ കുറിച്ച് DYSP പി മധുബാബു

ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് മധുബാബു പറയുന്നത്.
SFI : 'നിയമപരമായ നടപടി സ്വീകരിക്കുമ്പോൾ ശത്രുത ഉണ്ടാവുക സ്വാഭാവികം': മുൻ SFI നേതാവിൻ്റെ ആരോപണത്തെ കുറിച്ച് DYSP പി മധുബാബു
Published on

പത്തനംതിട്ട : കസ്റ്റഡി മർദ്ദനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ മുൻ എസ് എഫ് ഐ ഭാരവാഹിയുടെ ആരോപണങ്ങൾ തള്ളി ഡി വൈ എസ് പി പി മധുബാബു. 2012ൽ നടന്ന സംഭവത്തെക്കുറിച്ചാണ് എസ് എഫ് ഐ പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് ആയിരുന്ന ജയകൃഷ്ണൻ തണ്ണിത്തോട് ഫേസ്ബുക്കിൽ കുറിച്ചത്. (Former SFI Leader about Custodial beating )

അദ്ദേഹം ആരോപണമുന്നയിച്ചിരിക്കുന്നത് ആലപ്പുഴ ഡിവൈഎസ്പിയും കോന്നി മുൻ സിഐയുമായ മധു ബാബുവിനെതിരെയാണ്. കാലിൻ്റെ വെള്ള അടിച്ച് പൊട്ടിച്ചുവെന്നും, ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചുവെന്നും, കണ്ണിലും ദേഹത്തും മുളക് സ്പ്രേ ചെയ്തുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് മധുബാബു പറയുന്നത്. നിയമപരമായ നടപടി സ്വീകരിക്കുമ്പോൾ ശത്രുത ഉണ്ടാവുക സ്വാഭാവികം ആണെന്നും ഡി വൈ എസ് പി കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com