
കോഴിക്കോട്: പതിനഞ്ചുകാരിയെ തട്ടികൊണ്ട് പോയി വിറ്റ കേസിൽ കസ്റ്റഡിയിൽ നിന്ന് ചാടി പോയ പ്രതി പിടിയിൽ. ഭവാനിപുരയിൽ നിന്നുമാണ് അസം സ്വദേശി നസീദുൽ ശൈഖിനെ പൊലീസ് പിടികൂടിയത്.
2023 ഒക്‌ടോബറിലായിരുന്നു കേസിനാസ്പദാമായ സംഭവം. കോഴികോട് കുടംബത്തിനൊപ്പം താമസിച്ചുവന്നിരുന്ന പെൺകുട്ടിയുടെ വീടിന് അടുത്തായിരുന്നു പ്രതി നസീദുൽ ശൈഖിന്റെ താമസം. പിന്നീട് ഇയാൾ പ്രണയം നടിച്ച് പെൺകുട്ടിയെ തട്ടികൊണ്ടുപോയി ഹരിയാന സ്വദേശിക്ക് 25,000 രൂപയ്ക്ക് വിറ്റു.
പെൺകുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എന്നാൽ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടയ്ക്ക് ഇയാൾ പൊലീസിൻ്റെ കയ്യിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ വീണ്ടും പിടിയിലായത്. പണം നൽകി പെൺകുട്ടിയെ വിവാഹം കഴിച്ചയാളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.