കോഴിക്കോട്: ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ സോഷ്യൽ മീഡിയ ആരോപണത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ, യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി മരിച്ച ദീപക്കിന്റെ കുടുംബം. ദീപക്കിന് നീതി ലഭിക്കുന്നതിനായി ഏതറ്റം വരെയും പോകുമെന്നും ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചാണ് ദീപക്കിനെ മരണത്തിലേക്ക് തള്ളിയിട്ടതെന്നും കുടുംബവും സുഹൃത്തുക്കളും വ്യക്തമാക്കി.(Family prepares for legal action on man's suicide after woman alleges sexual assault on bus through social media)
യുവതിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ദീപക് കടുത്ത മനോവിഷമത്തിലായിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.
തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് ദീപക് സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവെന്നാണ് വിവരം. ഇതിനോടകം തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ 'ഡിജിറ്റൽ വിചാരണ'യ്ക്കെതിരായ വലിയ ചർച്ചകൾക്ക് ഇത് വഴിമാറിയിട്ടുണ്ട്.