വയോധികരായ സഹോദരിമാരുടെ മരണം കൊലപാതകം ; സഹോദരനായി തിരച്ചിൽ |Murder case

കോഴിക്കോട് തടമ്പാട്ടുത്താഴത്ത് ശ്രീജയ (72), പുഷ്പ (68) എന്നിവരാണ് മരിച്ചത്.
murder case
Published on

കോഴിക്കോട് : തടമ്പാട്ടുത്താഴം ഫ്‌ളോറിക്കൻ റോഡിൽ വയോധികരായ സഹോദരിമാരെ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. ഇവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.

കോഴിക്കോട് തടമ്പാട്ടുത്താഴത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന ശ്രീജയ (72), പുഷ്പ (68) എന്നിവരാണ് മരിച്ചത്.ഇവർക്കൊപ്പം താമസിച്ചിരുന്ന ഇളയസഹോദരന്‍ പ്രമോദ് (60) ഒളിവിലാണ്. ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി പോലീസ്.

പുലർച്ചെ അഞ്ച് മണിയോടെ പ്രമോദ് ഒരു സഹോദരി മരിച്ചെന്ന് ബന്ധുവിനെ വിളിച്ച് പറഞ്ഞത്. ഇയാൾ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് രണ്ടുപേരെയും രണ്ട് മുറികളിലായി മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ പ്രമോദിനെ കാണാനില്ലായിരുന്നു.

പ്രദീപും ശ്രീജയയും പുഷ്പലളിതയും കഴിഞ്ഞ മൂന്ന് വര്‍ഷമായി തടമ്പാട്ടുതാഴത്തെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്.മരിച്ച ശ്രീജയയ്ക്കും പുഷ്പലളിതയ്ക്കും ആരോഗ്യപ്രശനങ്ങള്‍ ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com