കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് 2023ൽ ഇ ഡി സമൻസ് അയച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഇയാൾക്ക് സമൻസ് അയച്ചത് ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ടാണ് എന്നാണ് വിവരം. (ED summons to CM's son)
ലാവ്‌ലിൻ കേസിലെ കള്ളപ്പണം വെളുപ്പിക്കൽ പരാതിയുമായി ബന്ധപ്പെട്ട മൊഴിയെടുക്കുന്നതിനാണ് ഇ ഡി ഇയാൾക്ക് സമൻസ് നൽകിയത്. എന്നാൽ, വിവേക് ഹാജരായിരുന്നില്ല. ഇ ഡി അന്വേഷണം ആരംഭിച്ചത് ക്രൈം നന്ദകുമാര്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്.
വിവേകിനെ ഉടൻ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അനിൽ അക്കര പരാതി നൽകി. നേരത്തെ ഈ സമന്‍സ് ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ടാണ് എന്ന് വിവരങ്ങൾ പുറത്ത് വന്നിരുന്നു.