മാസപ്പടി കേസ്: വീണാ വിജയനെതിരായ ഹർജി പരിഗണിക്കുന്നത് ഏപ്രിലിലേക്ക് മാറ്റി | Veena Vijayan Masappadi case update

CMRL-Exalogic case
Updated on

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസ് പരിഗണിക്കുന്നത് ഡൽഹി ഹൈക്കോടതി വീണ്ടും മാറ്റി. ഇന്ന് കേസിൽ അന്തിമവാദം ആരംഭിക്കാനിരിക്കെയാണ് നടപടി. ഹർജി ഇനി ഏപ്രിൽ 23-ന് കോടതി പരിഗണിക്കും.

ജസ്റ്റിസ് അനൂപ് ബംബാനിയുടെ ബെഞ്ചിന് മുൻപാകെയായിരുന്നു ഇന്ന് കേസ് ലിസ്റ്റ് ചെയ്തിരുന്നത്. നേരത്തെ ഒക്ടോബറിൽ കേസ് പരിഗണനയ്ക്ക് വന്നെങ്കിലും എസ്.എഫ്.ഐ.ഒ (SFIO), കേന്ദ്ര സർക്കാർ എന്നിവർക്കായി അഭിഭാഷകർ ഹാജരാകാത്തതിനെ തുടർന്ന് ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ വാദം കേൾക്കൽ മാറ്റിവെച്ചിരുന്നു. ഇന്നും അന്തിമവാദം മാറ്റിവെച്ചതോടെ കേസിലെ നിയമനടപടികൾ നീളുകയാണ്.

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) ആണ് കേസ് അന്വേഷിക്കുന്നതെങ്കിലും കേന്ദ്ര സർക്കാർ ഈ വിഷയത്തെ ഗൗരവമായി കാണുന്നില്ലെന്ന് സി.എം.ആർ.എല്ലിന് (CMRL) വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പരിഹസിച്ചു. കമ്പനി രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് സി.എം.ആർ.എൽ നൽകിയ അപേക്ഷയിൽ കോടതി നേരത്തെ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചിരുന്നു.

കെ.എസ്.ഐ.ഡി.സി (KSIDC), എക്സാലോജിക് സൊല്യൂഷൻസ് എന്നീ കമ്പനികൾ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകളാണ് മാസപ്പടി വിവാദത്തിന് ആധാരമായിട്ടുള്ളത്.

Related Stories

No stories found.
Times Kerala
timeskerala.com