എഡിഎം നവീൻ ബാബുവിന്‍റെ മരണം ; പി.പി. ദിവ്യയാണ് കേസിലെ ഏക പ്രതി

400 ൽ അധികം പേജുകളാണ് കുറ്റപത്രത്തിൽ ഉള്ളത്.
naveen babu case
Published on

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

400 ൽ അധികം പേജുകളാണ് കുറ്റപത്രത്തിൽ ഉള്ളത്. 97 സാക്ഷികളാണുള് കേസിൽ സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷയുമായിരുന്ന പി.പി. ദിവ്യയാണ് ഏക പ്രതി. നവീൻ ബാബുവിനെ അപമാനിക്കാൻ ദിവ്യ ആസൂത്രണം നടത്തി. വീഡിയോ ചിത്രീകരിക്കാൻ ദിവ്യ ഒരു പ്രാദേശിക ചാനലിനെ ഏർപ്പാടാക്കി. ദിവ്യയുടെ അധിക്ഷേപകരമായ പ്രസംഗമാണ് നവീൻ ബാബു ആത്മഹത്യയിലേക്ക് നയിച്ചത്.

നവീനിനെ അപമാനിക്കുന്ന പ്രസംഗ ദൃശ്യങ്ങൾ ദിവ്യ പ്രചരിപ്പിച്ചു. യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണമില്ലാതെ പോയത് നവീൻ ബാബുവിനെ അപമാനിക്കാൻ ലക്ഷ്യമിട്ടാണ്. മരണത്തിൽ ആത്മഹത്യാ കുറിപ്പോ മറ്റ് കാരണങ്ങളോ കണ്ടെത്താനായിട്ടില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com