കൊച്ചി: സർക്കാർ ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ മുഖ്യമന്ത്രിക്കും സി.പി.ഐ.എം നേതൃത്വത്തിനും എതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ഒരാളുടെ അനുവാദമില്ലാതെ ഡാറ്റ ചോർത്തുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.(Data leakage is a major crime, says VD Satheesan)
ഉത്തരവാദികളായവർക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഔദ്യോഗിക സംവിധാനങ്ങളെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് സതീശൻ ചൂണ്ടിക്കാട്ടി.
ഡാറ്റ ഉപയോഗിച്ച് കോൺഗ്രസ് സർവേ നടത്തുന്നു എന്ന ആരോപണം തെറ്റാണ്. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ കേസെടുക്കാൻ അദ്ദേഹം വെല്ലുവിളിച്ചു. നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്ത സംഭവത്തിൽ കക്ഷി ചേരുമെന്നും സ്റ്റേ നീക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

