
തിരുവനന്തപുരം : ദളിത് യുവതിയെ വ്യാജ മോഷണക്കേസിൽ കുടുക്കിയ സംഭവത്തിൽ നടപടി. പോലീസുകാർക്കും പരാതിക്കാരായ വീട്ടുടമയ്ക്കും മകൾക്കും എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. (Dalit woman mentally tortured in police station)
ആർ ബിന്ദു നൽകിയ പരാതിയിൽ പട്ടികജാതി-പട്ടികവർഗ കമ്മീഷൻ്റെ ഉത്തരവ് അനുസരിച്ചാണ് നടപടി.
ഓമന ഡാനിയേൽ, മകൾ നിഷ, എസ്‌ഐ എസ്.ജെ. പ്രസാദ്, എഎസ്‌ഐ പ്രസന്നകുമാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്.