പത്തനംതിട്ട : സാലമൻ വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കേസിലെ പ്രതിയായ തിരുവനന്തപുരം കാട്ടാക്കട സ്വദേശി പ്രകാശിന് ആണ് പത്തനംതിട്ട ജില്ലാ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
2017 ഓഗസ്റ്റ് 14ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പത്തനംതിട്ട വടശേരിക്കര കോടമലയിൽ ടാപ്പിംഗ് തൊഴിലാളി ആയിരുന്ന പ്രകാശ് കൃത്യമായി റബർ മരങ്ങൾ ടാപ്പ് ചെയ്തിരുന്നില്ല. ഇക്കാര്യം നോട്ടക്കാരനായ സാലമൻ തോട്ടം ഉടമയെ അറിയിച്ചു.
ഇതേ തുടർന്നുണ്ടായ വൈരാഗ്യത്തിൽ പ്രതി പ്രകാശ് സാലമന്റെ കൈയും കാലും തല്ലിയൊടിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.