തിരുവനന്തപുരം : ഐ പി എസ് ഉദ്യോഗസ്ഥനെതിരെ വനിതാ എസ് ഐമാരുടെ പരാതിയിൽ പോഷ് നിയമപ്രകാരം അന്വേഷണം. ഇതിൻ്റെ ചുമതല പൊലീസ് ആസ്ഥാനത്തെ എസ്‌പി മെറിൻ ജോസഫിനാണ്. ഉത്തരവ് ഡി ജി പിയുടേതാണ്. വനിത എസ് പിമാരുടെ മൊഴിയെടുത്ത അജിതാ ബീഗം നൽകിയ ശുപാർശയിലാണ് നടപടി ഉണ്ടായിരിക്കുന്നത്. (Complaint of Misconduct against SP by Women SIs)
രണ്ടു വനിതാ എസ് ഐമാരാണ് എസ് പിക്കെതിരെ പരാതി നൽകിയത്. മോശം പരാമർശങ്ങളടങ്ങിയ സന്ദേശങ്ങൾ അയച്ചുവെന്നാണ് ഇതിൽ പറയുന്നത്. ഇത് തലസ്ഥാനത്തുള്ള ഒരു ഐ പി എസ് ഉദ്യോഗസ്ഥനാണ്. തെക്കൻ ജില്ലയിൽ ജില്ലാ പൊലീസ് മേധാവിയായിരുന്നപ്പോൾ അദ്ദേഹം സന്ദേശമയച്ചുവെന്നാണ് പരാതി.
പരാതിക്കാരുടെ മൊഴിയെടുത്തു. ഇവർ പരാതിയിൽ ഉറച്ച് നിൽക്കുകയാണ്. പരാതി ലഭിച്ചിട്ട് ആഴ്ചകൾ കഴിഞ്ഞുവെന്നാണ് വിവരം.