തിരുവനന്തപുരം : കേരള സർവ്വകലാശാലയുടെ പ്രവർത്തനം സാധാരണ നിലയിലാക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി സിൻഡിക്കേറ്റ് അംഗങ്ങൾ. ഇവർ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. (Clash in Kerala University)
കേന്ദ്രസേനയുടെ സുരക്ഷ ആവശ്യമാണെന്നും ഇവർ പറയുന്നു. ഇന്ന് ഹർജി സമർപ്പിക്കുമെന്നാണ് വിവരം. ഗുരുതരമായ ചട്ടലംഘനം നടന്നുവെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
സസ്‍പെൻഷനിലായ ഉദ്യോഗസ്ഥൻ ഓഫീസ് പ്രവർത്തനങ്ങളിൽ ഇടപെടരുതെന്ന് പരാതിയിൽ സൂചിപ്പിക്കുന്നു. രേഖകൾ നശിപ്പിക്കാനോ കടത്തിക്കൊണ്ടു പോകാനോ ഉള്ള സാധ്യത നിലനിൽക്കുന്നുവെന്നാണ് ആരോപണം.