തിരുവനന്തപുരം : കേരള സർവ്വകലാശാലയിലെ പോരിന് യാതൊരു മാറ്റവുമില്ല. രജിസ്ട്രാർ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടയാൻ വി സിക്ക് അധികാരമില്ലെന്നാണ് സിൻഡിക്കേറ്റ് പറയുന്നത്.(Clash at Kerala University)
ചട്ടങ്ങൾ നിരത്തി ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ പറഞ്ഞത് സർവകലാശാലയിലെ ഏതൊരു വസ്തുവിന്‍റെയും നിയന്ത്രണാധികാരം സിൻഡിക്കേറ്റിനാണ് എന്നാണ്. അതേസമയം, രജിസ്ട്രാർ കെ എസ് അനിൽകുമാർ ഔദ്യോഗിക വാഹനത്തിൽ തന്നെ ഇന്ന് സർവ്വകലാശാലയിൽ എത്തിയേക്കും.
അദ്ദേഹത്തിൻ്റെ ഔദ്യോഗിക വാഹനത്തിൻ്റെ താക്കോൽ മിനി സി കാപ്പനെ ഏൽപ്പിക്കാൻ ഇന്നലെ വി സി മോഹനൻ കുന്നുമ്മൽ നിർദേശിച്ചിരുന്നു.