മാർ ജേക്കബ് തൂങ്കുഴിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ |Pinarayi Vijayan

മാർ ജേക്കബ് തൂങ്കുഴിയുടെ വിയോഗം നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നു.
pinarayi vijayan
Published on

തിരുവനന്തപുരം : തൃശൂർ അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.

തൃശൂർ അതിരൂപത ആർച്ച് ബിഷപ്, മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്, താമരശേരി രൂപതാ ബിഷപ് എന്നീ സ്‌ഥാനങ്ങളിൽ ഇരുന്നുകൊണ്ട് അദ്ദേഹം സ്തുത്യർഹ സേവനം അനുഷ്ഠിച്ചു. 1997 ൽ തൃശൂർ അതിരൂപത ആർച്ച് ബിഷപ് സ്‌ഥാനമേറ്റെടുത്ത മാർ ജേക്കബ് തുങ്കുഴി നീണ്ട 10 വർഷക്കാലം ആ സ്‌ഥാനത്തു തുടർന്നു.

രണ്ടുതവണ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡൻ്റ് പദവിയും വഹിച്ചു. ജീവൻ ടിവിയുടെ സ്ഥാപക ചെയർമാൻ ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com