ആലപ്പുഴ : ജൈനമ്മ തിരോധാനക്കേസ് പ്രതി സെബാസ്റ്റ്യൻ്റെ വീട്ടിൽ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഉപയോഗിച്ച് പരിശോധന നടത്തുന്നു. വീടിനുള്ളിൽ മൃതദേഹമോ, അവശിഷ്ടമോ ഉണ്ടോയെന്നറിയാൻ വേണ്ടിയാണിത്. (Cherthala women missing case)
അന്വേഷണ സംഘത്തിൻ്റെ നീക്കം കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ്. പ്രതിയുടെ സുഹൃത്ത് റോസമ്മയെ ചോദ്യം ചെയ്യും. ഇവരെ ആലപ്പുഴ, കോട്ടയം ക്രൈംബ്രാഞ്ച് സംഘങ്ങൾ ചേർന്നാണ് ചോദ്യം ചെയ്യുന്നത്.
ചോദ്യം ചെയ്യലിനോട് ഇയാൾ സഹകരിക്കുന്നില്ല. ആദ്യം മുതൽ തന്നെ നിഗൂഡമായ ചിരിയും മൗനവുമായിരുന്നു ഇയാളുടെ ഉത്തരം.