
കണ്ണൂർ: സി.ബി.ഐ ഓഫിസർ ചമഞ്ഞ് തളിപ്പറമ്പ് മൊറാഴ സ്വദേശിയിൽനിന്നും മൂന്നു കോടിയിലേറെ രൂപ തട്ടിയ സംഭവത്തിൽ രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ. സംഗനേർ സ്വദേശി ഭവ്യ ബെൻഷി വാളി (20)നെയാണ് അറസ്റ്റ് ചെയ്തത്.
കേസ് തീർക്കാൻ വിവിധ അക്കൗണ്ടുകളിൽനിന്നായി 3,15,50,000 രൂപ തട്ടിയെടുത്തു. കബളിപ്പിക്കപ്പെട്ടതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനിടെയാണ് പ്രതിയെ പിടികൂടിയത്. ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കീർത്തി ബാബുവിന്റെ നേതൃത്വത്തിൽ എസ്.ഐ മനോജ് കാനായി, എ.എസ്.ഐ സതീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ വിനോദ് കുമാർ എന്നിവരടങ്ങിയ സംഘം രാജസ്ഥാനിൽനിന്ന് പ്രതിയെ പിടികൂടിയത്.