
തിരുവനന്തപുരം : കാട്ടാക്കട അതിവേഗ പോക്സോ കോടതിയിലെ രേഖകൾ തീയിട്ട് നശിപ്പിച്ച കേസിൽ പ്രതിയായ കോടതി ജീവനക്കാരന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സീനിയർ ക്ലർക്കായ ശ്രീലാലിനാണ് തിരിച്ചടി നേരിട്ടത്. (Case of burning documents in POCSO court)
കേസ് പരിഗണിച്ചത് തിരുവനന്തപുരം എട്ടാം അഡീഷണൽ സെഷൻസ് കോടതിയാണ്. ജൂലൈയിൽ തീപിടിത്തം ഉണ്ടായത് തൊണ്ടിമുതലുകൾ ഉൾപ്പെടെ സൂക്ഷിച്ചിരുന്ന ഓഫീസിലാണ്.