
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം പറന്നുയർന്നു(fighter jet). 37 ദിവസങ്ങൾക്ക് ശേഷമാണ് വിമാനം പറന്നുയർന്നത്.
ജൂൺ 14 നാണ് ഇന്ധനം തീർന്നതിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാന താവളത്തിൽ അടിയന്തിര ലാൻഡിങ്ങിന് അനുമതി തേടിയത്. എന്നാൽ ലാന്ഡിങ്ങിന് ശേഷം നടത്തിയ പരിശോധനയിൽ ഹൈഡ്രോളിക് സിസ്റ്റത്തിൽ തകരാർ കണ്ടെത്തി.
തുടർന്ന് ബ്രിട്ടനിൽ നിന്നുള്ള ഒരു വിദഗ്‌ധ സംഘമെത്തിയാണ് വിമാനം പരിശോധിച്ചത്. അറ്റകുറ്റപണികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് വിമാനം നിലത്തിൽ നിന്നും പറന്നുയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.