തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷന്റെ പദ്ധതി നടത്തിപ്പുകളിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി (BJP) കേന്ദ്ര സർക്കാരിന് പരാതി നൽകി. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ആണ് ഇക്കാര്യം അറിയിച്ചത്. നഗരകാര്യ വകുപ്പ് മന്ത്രാലയത്തിനും ആഭ്യന്തര മന്ത്രാലയത്തിനുമാണ് പരാതി നൽകിയിട്ടുള്ളത്.
തിരുവനന്തപുരത്ത് 20,000 കോടി രൂപ ചെലവഴിച്ചതായി സിപിഎം അവകാശപ്പെടുമ്പോഴും നഗരത്തിലെ മാലിന്യപ്രശ്നം പരിഹരിക്കാൻ കോർപ്പറേഷന് സാധിച്ചിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.
ബിജെപി ഉയർത്തുന്ന പ്രധാന ആരോപണങ്ങൾ:
സ്കൂളുകളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിക്കാൻ സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത കുടുംബശ്രീയെ ഏൽപ്പിച്ചതിൽ 2 കോടി രൂപയുടെ അഴിമതി നടന്നു.
ഇ-റിക്ഷകൾ വാങ്ങിയതിലും വൻ തട്ടിപ്പ് നടന്നു.
മാറ്റിത്തൊഴിലാളികളുടെ വിദ്യാർഥികൾക്ക് ലാപ്ടോപ്പ് നൽകിയ പദ്ധതിയിൽ തട്ടിപ്പ് നടന്നിട്ടുണ്ട്. ആർക്കൊക്കെ ലാപ്ടോപ്പ് നൽകി എന്നതിന് കൃത്യമായ കണക്കുകളില്ല.
തെരുവുനായ വന്ധ്യംകരണത്തിനായി ചെലവഴിച്ച ഫണ്ടിലും ക്രമക്കേടുകളുണ്ട്.
സ്മാർട്ട് സിറ്റി സോളാർ പദ്ധതിക്ക് അനർട്ടിന് (ANERT) കരാർ നൽകിയെങ്കിലും, ഇത് ഉപകരാർ നൽകി വീതം വെക്കുകയാണ് ചെയ്തതെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
The BJP has lodged a complaint with the Central Government, including the Ministries of Urban Affairs and Home Affairs, demanding a central agency probe into alleged large-scale corruption in the implementation of schemes by the Thiruvananthapuram Corporation.