അമ്മയുടെ നേർക്ക് തോക്ക് ചൂണ്ടി സ്വത്ത് തട്ടിയെടുക്കാൻ ശ്രമം; മകൻ അറസ്റ്റില്‍; സംഭവം അടൂരിൽ

അമ്മയുടെ നേർക്ക് തോക്ക് ചൂണ്ടി സ്വത്ത് തട്ടിയെടുക്കാൻ ശ്രമം; മകൻ അറസ്റ്റില്‍; സംഭവം അടൂരിൽ
Published on

അടൂർ: കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി അമ്മയെ തോക്ക് ചൂണ്ടി സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. അടൂർ പള്ളിക്കൽ ആനയടി ചെറുകുന്ന് ലിസി ഭവനിൽ ലിസിയെ (65) ഭീഷണിപ്പെടുത്തിയ രണ്ടാമത്തെ മകനായ ജോറിനാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 30 വർഷമായി ഭർത്താവിനൊപ്പം ഗൾഫിലും യു.എസ്സിലുമായി ജോലി ചെയ്ത ശേഷം നാല് മാസം മുൻപാണ് ലിസി നാട്ടിലെത്തിയത്. ഇവരുടെ സ്വത്ത് തട്ടിയെടുക്കാൻ ലക്ഷ്യമിട്ടാണ് മകൻ അതിക്രമം നടത്തിയത്.

വീട്ടിൽ നടന്ന സംഭവം

സംഭവം നടക്കുമ്പോൾ ലിസിയുടെ ഇളയ മകൻ ഐറിനും ഭാര്യയും മകനും വീട്ടിലുണ്ടായിരുന്നുവെങ്കിലും അവർ മറ്റൊരു മുറിയിലായിരുന്നു. പരാതിക്കാരിയായ ലിസിയുടെ മുറിയിലെത്തിയ ജോറിൻ, വീടും സ്വത്തും തന്റെ പേരിൽ എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് തലയ്ക്ക് നേരെ തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഭയന്നുപോയ ലിസി സ്വത്ത് എഴുതിക്കൊടുക്കാമെന്ന് സമ്മതിച്ചു. ഈ സമയം ഇളയ മകൻ ഐറിൻ പോലീസിനെ വിവരമറിയിച്ചു. ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് ജോറിനെ കസ്റ്റഡിയിലെടുത്തു.

തോക്കുകൾ കണ്ടെത്തി, പ്രതി റിമാൻഡിൽ

ജോറിനെ പോലീസ് കൂട്ടിക്കൊണ്ടുപോയെങ്കിലും ആദ്യം തോക്കുകൾ കണ്ടെത്താനായില്ല. ലിസിയുടെ മൊഴി രേഖപ്പെടുത്തി അടൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തു. അന്വേഷണത്തിനൊടുവിൽ തോക്കുകൾ കണ്ടെത്തി.

അമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ ജോറിനെ പോലീസ് കോടതിയിൽ ഹാജരാക്കി.

Related Stories

No stories found.
Times Kerala
timeskerala.com