വിമോചന സമരക്കാരാണെന്ന പരാമര്‍ശം തങ്ങളെ വേദനിപ്പിച്ചു ; എം.എ.ബേബിക്ക് തുറന്ന കത്ത് എഴുതി ആശാ വര്‍ക്കർമാർ

സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് അനുഭാവ പൂര്‍വമായ സമീപനമുണ്ടായാല്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാർ.
MA baby
Published on

തിരുവനന്തപുരം: ആശാവർക്കർമാർ സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബിക്ക് തുറന്ന കത്ത് എഴുതി. സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് അനുഭാവ പൂര്‍വമായ സമീപനമുണ്ടായാല്‍ വിട്ടുവീഴ്ചയ്ക്ക് തയാറാണെന്ന് ആശാവർക്കർമാർ കത്തിൽ പറയുന്നു.

സിപിഎം ജനറല്‍ സെക്രട്ടറിയായി എം.എ. ബേബി തെരഞ്ഞെടുക്കപ്പെട്ടതിലുള്ള സന്തോഷം രേഖപ്പെടുത്തിയാണ് കത്ത് ആരംഭിക്കുന്നത്. തങ്ങളുടെ സമരത്തോട് കേരള സര്‍ക്കാരും പാര്‍ട്ടിയും പുലര്‍ത്തുന്ന സമീപനം പുനഃപരിശോധിക്കണം.

സമരത്തിന് പിന്നിൽ നിൽക്കുന്നത് വിമോചന സമരക്കാരാണെന്ന പരാമര്‍ശം തങ്ങളെ വേദനിപ്പിച്ചു. സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ അമരക്കാരന്‍ എന്ന നിലയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ നടപടി സ്വീകരിക്കണം.

സ്ത്രീ തൊഴിലാളികളുടെ അന്തസും അവകാശ ബോധവും ഉയർത്തിയ സമരമാണ് ഈ സെക്രട്ടേറിയറ്റിനു മുന്നിൽ നടന്നുകൊണ്ടിരിക്കുന്നത്.ഈ സമരത്തെ ഉൾക്കൊള്ളുന്നതിൽ സങ്കുചിതമായ രാഷ്ട്രീയ പരിഗണനകൾ തടസമായിക്കൂടായെന്നും പറഞ്ഞ് കത്ത് അവസാനിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com