

ബിഗ് ബോസ് മലയാളം സീസൺ 7 ഗ്രാൻഡ് ഫിനാലെയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഏറ്റവും ത്രില്ലങ് ക്ലൈമാക്സിലേക്കെത്തിയിരിക്കുകയാണ്. ഒരു ഘട്ടത്തിൽ, ബിഗ് ബോസ് ഷോ അനുമോളും അനുമോളുടെ പിആറും എന്ന കണ്ടൻ്റിൽ മാത്രമാണ് മുന്നോട്ട് പോയത്. ഇപ്പോൾ സീസൺ അവസാനിക്കുന്ന സമയത്തും അനുമോളും അനുമോളുടെ പിആർ പേരിലും തന്നെയാണ് അവസാനിക്കാൻ പോകുന്നത്. എന്നാൽ ഇതിനെല്ലാം ബലിയാടായത് അനുമോൾക്കൊപ്പമുണ്ടായിരുന്നവരാണ്.
ഏറ്റവും അവസാനം ബിഗ് ബോസിൽ ചർച്ചയും വിവാദവുമായതും അനുമോളുടെ പിആറിനെ ചൊല്ലിയാണ്. പുറത്താകുന്നതിന് മുമ്പ് അക്ബറിനെതിരെ തിരിയാൻ അനുമോൾ തൻ്റെ പിആറിൻ്റെ നമ്പർ ആദിലയ്ക്ക് നൽകി. ഇക്കാര്യം ഷോയിൽ നിന്നും പുറത്താകുന്നതിന് മുമ്പ് ആദില ആരോപിക്കുകയും ചെയ്തു. ഈ സംഭവം പിന്നീട് ബിഗ് ബോസ് വീട്ടിൽ വലിയ ചർച്ചയായതോടെ, ആദിലയാണ് ആവശ്യപ്പെട്ടത് താൻ നൽകിയില്ലയെന്നുമാണ് അനുമോൾ പറഞ്ഞത്.
അതിനിടെ, അനുമോൾ, ആദിലയ്ക്ക് ടിഷ്യു പേപ്പറിൽ എഴുതി നൽകിയ നമ്പർ കാണാനില്ലെന്ന വിവാദവും ഉണ്ടായി. അത് നൂറ നശിപ്പിച്ചുവെന്നായിരുന്നു ബിഗ് ബോസ് വീടിൻ്റെ പുറത്ത് നടക്കുന്ന പ്രചാരം. വെള്ള നിറത്തിലുള്ള ഒരു സാധനം നൂറ കൈയ്യിൽ കരുതുന്ന വീഡിയോ ഇതിനോടകം വൈറലാകുകയും ചെയ്തു. ഇക്കാര്യത്തിൽ അനുമോളുടെ പിആർ തന്നെ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ്.
നൂറ കൈയ്യിലുണ്ടായിരുന്നത് ടിഷ്യൂ പേപ്പറല്ല, ആർത്തവ സമയത്ത് ഉപയോഗിക്കുന്ന ടാംപോൺ (Tampon) ആണെന്ന് അനുമോളുടെ പിആർ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചു. ഒപ്പം ആദിലയോടും നൂറയോടും ക്ഷമ ചോദിക്കുന്നുവെന്നും കുറിപ്പിൽ പറയുന്നു.
“നൂറയുടെ കൈയ്യിൽ ഉണ്ടായിരുന്നത് ടാംപോൺ ആണ് ടിഷ്യു പേപ്പറല്ല. നൂറയെ ആരും തെറ്റിധരിക്കരുത്. തെറ്റിധാരണയുടെ വേദന നമ്മുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. അനുമോൾ അവിടെ അത് കുറെ അനുഭവിച്ചതാണ്. അനുമോളെ പോലെ നൂറയും ഒരു തെറ്റിധാരണയുടെ പേരിൽ ആരും മോശം പറയരുത്. ആദില-നൂറയോട് ക്ഷമ ചോദിക്കുന്നു.” - അനുമോളുടെ പിആർ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു.
അതേസമയം, അനുമോളുമായി തെറ്റിയതോടെ ആദിലയ്ക്കും നൂറയ്ക്കും ബിഗ് ബോസിൽ നിന്നും പടി ഇറങ്ങേണ്ടി വന്നു. അനുമോളുമായി ഉടക്കിയതിന് പിന്നാലെയാണ് ലെസ്ബിയൻ കപ്പിൾസായി ഷോയിലേക്കെത്തിയ ഇരുവരും പുറത്തായത്. ടിക്കറ്റ് ടു ഫിനാലെ ഒന്നാം സ്ഥാനം നേടിയ നൂറയാണ് ഗ്രാൻഡ് ഫിനാലെയ്ക്ക് തൊട്ടുമുമ്പ് പുറത്തായത്. നൂറ ഫിനാലെയ്ക്കല്ല യോഗ്യത നേടിയത് ഫിനാലെ വീക്കിനാണ് യോഗ്യത നേടിയതെന്ന് നേരത്തെ മോഹൻലാൽ വ്യക്തമാക്കിയിരുന്നു. നിലവിൽ അനുമോൾക്ക് പുറമെ അനീഷ്, ഷാനവാസ്, നെവിൻ, അക്ബർ എന്നിവരാണ് ഫീനാലെയ്ക്ക് യോഗ്യത നേടിയിരിക്കുന്നത്.