

തിരുവനന്തപുരം: 1990-ലെ ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തിയെന്ന കേസിൽ താൻ നിരപരാധിയാണെന്ന് ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു. കോടതി വിധിയോട് ആദരവുണ്ടെങ്കിലും ഇത് നീതിക്ക് നിരക്കാത്തതാണെന്നും അദ്ദേഹം ആരോപിച്ചു.
ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈ കേസ് വീണ്ടും സജീവമായത്. ഇതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ട്. കോടതി നിരീക്ഷണങ്ങൾ: കോടതിയിൽ പലപ്പോഴും നിരപരാധികൾ ശിക്ഷിക്കപ്പെടാറുണ്ട്. ഈ കേസിൽ നിയമപരമായ തുടർനടപടികളുമായി മുന്നോട്ട് പോകും.
കേസിന്റെ ഒരു ഘട്ടത്തിലും താൻ ഒളിച്ചോടിയിട്ടില്ലെന്നും കോടതി ആവശ്യപ്പെട്ടപ്പോഴെല്ലാം ഹാജരായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2005-ൽ രാഷ്ട്രീയമായി താൻ വളർന്നുവന്ന സാഹചര്യത്തിലാണ് പൊടുന്നനെ ഈ പഴയ കേസ് കുത്തിപ്പൊക്കിയത്.നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ആന്റണി രാജുവും ഒന്നാം പ്രതിയായ മുൻ കോടതി ക്ലർക്ക് ജോസും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഗൂഢാലോചന, തൊണ്ടിമുതൽ നശിപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ എട്ടോളം ഗുരുതരമായ വകുപ്പുകളാണ് തെളിയിക്കപ്പെട്ടത്. രണ്ട് വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിച്ചാൽ ആന്റണി രാജുവിന് എം.എൽ.എ സ്ഥാനം നഷ്ടമാകും. ശിക്ഷാവിധി സി.ജെ.എം (Chief Judicial Magistrate) കോടതിയാകും പിന്നീട് പ്രഖ്യാപിക്കുക.