
തൃശൂർ : വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ഗുരുതര ആരോപണവുമായി എ ഐ സി സി അംഗം അനിൽ അക്കര രംഗത്തെത്തി. വ്യാജ സത്യപ്രസ്താവനയാണ് അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ തൃശൂരിൽ വോട്ട് ചേർക്കാൻ നൽകിയത് എന്നാണ് അനിൽ അക്കര സമൂഹ മാധ്യമത്തിൽ കുറിച്ചത്.(Anil Akkara against Suresh Gopi)
സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഭാര്യക്കും ഇരട്ടവോട്ട് മാത്രമല്ല, രണ്ടു തിരിച്ചറിയൽ കാർഡുകളും ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഒരാൾക്ക് ഒരു തിരിച്ചറിയൽ കാർഡ് മാത്രമേ പാടുള്ളൂവെന്ന് ഉള്ളപ്പോഴാണ് ഇവർ ഗുരുതര കുറ്റം ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.