തിരുവനന്തപുരം : കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസ് മർദ്ദിച്ചത് സംബന്ധിച്ച ദൃശ്യങ്ങൾ പുറത്ത് വന്നതിനെക്കുറിച്ചുള്ള വാർത്ത സതീശൻ മുഖ്യമന്ത്രിയുടെ ഓണവിരുന്നിനായി പോകുന്ന സമയത്ത് മാധ്യമങ്ങളിൽ വന്നിരുന്നില്ല എന്ന് പറഞ്ഞ് അടൂർ പ്രകാശ്. പ്രതിപക്ഷ നേതാവിനെ അദ്ദേഹം ന്യായീകരിച്ചു.(Adoor Prakash supports VD Satheesan )
അങ്ങനെ വാർത്തകൾ വന്നിരുന്നെങ്കിൽ സതീശൻ മുഖ്യമന്ത്രിയുടെ വിരുന്നിന് പോകുമായിരുന്നില്ല എന്നും അദ്ദേഹത്തെ കൂട്ടിച്ചേർത്തു. തനിക്കെതിരെ വിമർശനം ഉണ്ടാകുന്നത് നിലപാടുകൾ സ്വീകരിക്കുന്നത് കൊണ്ടാണെന്ന് വി ഡി സതീശൻ പറഞ്ഞു.
കേരളം തന്നെ ഇരമ്പി വന്നാലും ബോധ്യങ്ങളിൽ നിന്നും നിലപാടുകളിൽ നിന്നും പിന്നോട്ടു പോകില്ല എന്നും, കെ സുധാകരൻ കോൺഗ്രസ് പ്രവർത്തകസമിതി അംഗമാണെന്നും, മുതിർന്ന നേതാവിന് തന്നെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്തു പറയണം എവിടെ പറയണം എന്ന് തീരുമാനിക്കേണ്ടത് പറയുന്നവരാണെന്നും അദ്ദേഹം പ്രതികരിച്ചു.